Tuesday 30 April 2013

എന്‍മകനെ




കുറെ നാളുകളായിരുന്നു രവിയുടെയും ശൈലജയുടെയും ദാമ്പത്യത്തില്‍ എന്തൊക്കെയോ അപസ്വരങ്ങള്‍ ഉ
യര്‍ന്നുതുടങ്ങിയിട്ട്‌. എന്നുവച്ച്‌, സാധാരണ ഗാര്‍ഹിക ദാമ്പത്യങ്ങളില്‍ കാണാറുള്ള സൗന്ദര്യപ്പിണക്കങ്ങളോ ദാമ്പത്യേ
തര ലൈംഗിക ബന്ധങ്ങളുമായി ബന്ധപ്പെട്ട വൈകാരിക പ്രശ്‌നങ്ങളോ ആയിരുന്നില്ല അത്‌. രാത്രി വൈകുംവരെ ഓ
രോന്ന്‌ സംസാരിച്ച്‌ ഉറങ്ങിപ്പോയ ഒരു രാത്രിയില്‍ ശൈലജ എന്തോ സ്വപ്‌നം കണ്ട്‌ അര്‍ധരാത്രി കഴിഞ്ഞിരുന്ന സമയത്തെപ്പോഴോ ഞെട്ടിയുണരുകയായിരുന്നു. വിയര്‍ത്തുകുളിച്ചു കണ്ട അവള്‍ എന്റെ കുഞ്ഞ്‌, എന്റെ കുഞ്ഞ്‌്‌ എന്നു പുലമ്പിക്കൊണ്ട്‌ ഒരു പൊട്ടിക്കരച്ചിലിന്റെ ആഴക്കയത്തിലേക്കു വീണുപോവുന്നതായിരുന്നു ഉറക്കം ഞെട്ടിയുണര്‍ന്ന രവി കണ്ടത്‌. കുഞ്ഞിനെപ്പറ്റി ദുഃസ്വപ്‌നം കണ്ടുണരാന്‍ അവര്‍ക്ക്‌ അന്നേരം ഒരു കുഞ്ഞു ജനിച്ചിട്ടുപോലുമില്ലായിരുന്നു.
എങ്കിലും അവരുടെ വിചാരങ്ങളിലും സ്വപ്‌നങ്ങളിലും ഒരു കുഞ്ഞ്‌ തന്റെ കുഞ്ഞിക്കാലുകള്‍ പിച്ചവെച്ചു നടന്നി
രുന്നു. കളിമ്പം കാട്ടി അവരെ കുടുകുടാ ചിരിപ്പിച്ചുകൊണ്ടിരുന്നു. ഉത്തരത്തില്‍ നിന്നു നീണ്ടിറങ്ങിയിരുന്ന തുണി
ത്തൊട്ടിലില്‍ പാല്‍വിരല്‍ നുണഞ്ഞുകൊണ്ട്‌ അല്ലലില്ലാതെ ഉറങ്ങിയിരുന്നു. അവരുടെ പ്രഭാതങ്ങളിലേക്ക്‌ അവള്‍
( ശൈലജയ്‌ക്ക്‌ അവന്‍) പാല്‍പ്പുഞ്ചിരി പൊഴിച്ച്‌ ഉദിച്ചുയര്‍ന്നിരുന്നു. രവിയച്‌ഛനെ ആനയാക്കി മുറ്റത്തും തൊടിയിലു
ം നടത്തിയിരുന്നു. രവിക്ക്‌ അസൂയയുണ്ടാക്കിക്കൊണ്ട്‌ ശൈലജയുടെ മാറിലേക്ക്‌ ഏറെ നേരം മുഖം പൂഴ്‌ത്തിയിരിക്കു
മായിരുന്നു. കുഞ്ഞ്‌ തന്റേതെന്നും താന്‍ തന്റേതെന്നും അവകാശമുന്നയിക്കുന്ന ശൈലജയുടെ മുലക്കണ്ണുകളെ എന്നും
രവിയില്‍ നിന്നു തട്ടിപ്പറിച്ചെടുത്തിരുന്നു.
` എന്താ, ശൈലജേ നമ്മുടെ കുഞ്ഞിന്‌ എന്താണു രാത്രിയില്‍ പറ്റിയത്‌?.
` അതു ഞാനെങ്ങനെയാ രവിയേട്ടാ പറയുന്നത്‌. അത്‌ എന്നെത്തന്നെ വീണ്ടും വീണ്ടും പേടിപ്പിക്കുന്നു.
അപ്പോള്‍ പെയ്‌തുതീര്‍ന്ന ഒരു കരച്ചില്‍ മഴയ്‌ക്കിടെ ശൈലജ ദുഃസ്വപ്‌നത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
` നമ്മുടെ കുഞ്ഞ്‌ പൂവയറ്‌ നിറയെ പാല്‍ കുടിച്ചു ഉറങ്ങുകയായിരുന്നു. ഞാനെത്ര നേരമാ നോക്കിയിരുന്നതെ
ന്ന്‌ എനിക്കോര്‍മയില്ല. പെട്ടെന്നു കുഞ്ഞിന്റെ തല മാത്രം വളരാന്‍ തുടങ്ങി. അതിനനുസരിച്ച്‌ കൈകാലുകള്‍ ഈര്‍ക്കി
ലിക്കമ്പു പോലെ മെലിഞ്ഞുമെലിഞ്ഞുവന്നു. ആ വലിയ തലയില്‍ നിന്ന്‌ രണ്ടു കണ്ണുകള്‍ എന്നെ തുറിച്ചുനോക്കി. വ
ല്ലാത്തൊരു ദൈന്യതയോടെ. എന്നെ എന്തിനാ അമ്മേ, ഈ ഭൂമിയില്‍ ഇങ്ങനെ ജനിപ്പിച്ചത്‌. ഞാന്‍ അമ്മയുടെ വയറ്റി
ലെ ഒരു കുഞ്ഞു കോശമായി കിടന്നേനെയല്ലോ എന്ന്‌. രവിയേട്ടാ, ഞാന്‍ പെട്ടെന്ന്‌ ഭൂമിയില്‍ ആഴ്‌ന്നു പോവുന്നതു
പോലെ തോന്നി. അപ്പോള്‍ അതിന്റെ തല വല്ലാതെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഞാന്‍ പേടിച്ചുവിറച്ചുപോയി.
എന്തു പറഞ്ഞാണു ശൈലജയുടെ പേടി മാറ്റേണ്ടതെന്ന്‌ രവിക്കറിയില്ലായിരുന്നു. ഒരു സാന്ത്വനത്തിനും അവളെ
സമാധാനിപ്പിക്കാനാവില്ലെന്ന്‌ അയാള്‍ അറിഞ്ഞു. താന്‍ വളരെ നിസ്സഹായനാണെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. അയാള്‍ക്കു ശൈലജയെ ചേര്‍ത്തുപിടിക്കുക മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ, അയാളുടെ നെഞ്ചില്‍ അവളുടെ കണ്ണീര്‍ക്കര്‍ക്കടകം പെയ്‌തുതീരുന്നതുവരെ. പിന്നീട്‌ എപ്പോഴോ അവള്‍ ഉറങ്ങിപ്പോവുന്നതു വരെ അയാള്‍ ഒന്നും അവളോടു പറ ഞ്ഞില്ല. അയാള്‍ക്ക്‌ എന്തെങ്കിലും പറയാനുണ്ടായിരുന്നില്ല. ഉള്ളില്‍ ഒരു കാര്‍മേഘത്തെ ഇരമ്പല്‍ അറിഞ്ഞുകൊണ്ട്‌ അയാള്‍ അവളുടെ പുറം പതുക്കെ തലോടിക്കൊണ്ടിരുന്നു. ഇതിനെ ഗാര്‍ഹിക ദാമ്പത്യത്തിലെ മാത്രം പ്രശ്‌നമായിക്കാണാന്‍ അയാള്‍ക്കാവുമായിരുന്നില്ല. ശൈലജയും താ
നുമായുള്ള അതീവ രഹസ്യവും അതിലോലവുമായ കൂടിച്ചേരലില്‍ രപുറത്തുനിന്നാരോ ഇടപെടുന്നുണ്ട്‌ എന്ന വസ്‌തു
ത ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്‌തമായി വരികയായിരുന്നു. ഇതിനെ പോസ്‌റ്റ്‌ എന്‍മകജെ ഇ
മോഷണല്‍ സിന്‍ഡ്രോം എന്നുവിളിച്ചു മനഃശാസ്‌ത്രജ്‌ഞര്‍ ലളിതമാക്കാന്‍ ശ്രമിക്കുന്നെന്നു രവി അയാള്‍ക്കു പരിചയ
മുള്ള സൈക്കോളജിസ്‌റ്റ്‌ ജോസഫ്‌ ചെറിയാനോടു തര്‍ക്കിക്കുക വരെ ചെയ്‌തു. ഈയൊരു തരത്തിലുള്ള മാനസിക
വിഭ്രാന്തി ഹിരോഷിമ അണുബോംബ്‌ സ്‌ഫോടനത്തിനും ചെര്‍ണോബില്‍ - ഭോപ്പാല്‍ ദുരന്തങ്ങള്‍ക്കു ശേഷവും ഉണ്ടാ
യിരുന്നതായി ജോസഫ്‌ ചെറിയാന്‍ സ്‌ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു. എല്ലാ വന്‍ വാര്‍ത്താ വിസ്‌ഫോടനങ്ങള്‍ക്കു
ശേഷവും ഇങ്ങനെയുള്ള മാനസികാസ്വാസ്‌ഥ്യങ്ങള്‍ കണ്ടിരുന്നു. കാണുന്നതും കേള്‍ക്കുന്നതും നമ്മളിലുണ്ടാക്കുന്ന
ഭീതിയാണ്‌ ഇതിന്റെ കാരണം. വ്യാപകമായ ഭ്രൂണഹത്യകളും നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുരന്ത ഭൂമിയില്‍
നിന്നു ദൂരെ താമസിക്കുന്നവര്‍ക്ക്‌ ഇത്തരമൊരു ഭീതിക്കു കാരണമേയില്ല. ഇതുകുറച്ചുകാലം തുടരും. ഇതൊരു മാനസി
ക വിഭ്രാന്തിയായി മാറാന്‍ അനുവദിക്കരുതെന്നു മാത്രം.
എന്നാല്‍ ഒരു സ്വപ്‌നത്തില്‍ തീരുന്നതായിരുന്നില്ല ശൈലജയുടെ ആകുലതകള്‍. അവള്‍ വന്നസുവന്ന്‌ ഉറങ്ങാന്‍
തന്നെ പേടിച്ചുപോകുമോ എന്നതായിരുന്നു രവിയുടെ വേവലാതി. ഉറക്കത്തില്‍ അവളുടെ കണ്ണന്‍ അവളെ ഇടയ്‌ക്കി
ടെ പേടിപ്പിച്ചുകൊണ്ടിരുന്നു. പലപ്പോഴും അര്‍ധരാത്രി കഴിയുമ്പോള്‍ അവള്‍ ഉറക്കം ഞെട്ടി കിടക്കയില്‍ ഉറങ്ങാതെ നേ
രം വെളുപ്പിച്ചു. രവിയെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞ്‌ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അവള്‍ ആവോളം ശ്രമിച്ചിരുന്നു. ഉറങ്ങാ
തെ കിടക്കുന്ന അവളെ എന്തു പറഞ്ഞ്‌ ആശ്വസിപ്പിക്കും എന്നറിയാതിരുന്നതിനാല്‍ ആദ്യമാദ്യമൊന്നും രവി അവളുടെ
ദുഃസ്വപ്‌നങ്ങളില്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍, മൗനം അവളുടെ സങ്കടങ്ങള്‍ക്കു പരിഹാരമാവില്ലെന്ന്‌ അയാള്‍ വൈകി
തിരിച്ചറിഞ്ഞു. താനും അവളുടെ ഭീതികള്‍ പങ്കിട്ടില്ലെങ്കില്‍ അവള്‍ കടുത്ത വിഷാദരോഗത്തിലേക്കു പതിച്ചേക്കുമോ
എന്നയാള്‍ ഭയന്നു. അവളുടെ അയഥാര്‍ഥ പേടികളെ കടുത്ത മാനസിക വിഭ്രാന്തിയായി മാറാന്‍ അനുവദിക്കരുതെന്ന
ജോസഫ്‌ ചെറിയാന്റെ മുന്നറിയിപ്പ്‌ അയാള്‍ ആദ്യമായി ഗൗരവത്തിലെടുത്തു. അവരുടെ വിചാരങ്ങളിലും സ്വപ്‌നങ്ങളി
ലും നിറഞ്ഞുനിന്നിരുന്ന കുഞ്ഞിനെ ആരോഗ്യത്തെ വളര്‍ത്തുകയെന്നതായിരുന്നു അയാള്‍ കണ്ടെത്തിയ ഒരു പോംവ
ഴി. ആ കുഞ്ഞിനെപ്പറ്റിയുള്ള ഓരോ വിചാരങ്ങള്‍ കൂടുതല്‍ ബോധപൂര്‍വം അവളുമായി പങ്കുവച്ചുതുടങ്ങി. അവള്‍
( ശൈലജയുടെ അവന്‍) തലേ ദിവസം ഉറക്കത്തില്‍ വന്നു പറഞ്ഞ കൊഞ്ചല്‍ മൊഴികള്‍.
` നോക്ക്‌ ശൈലജേ, ഇന്നലെ അവള്‍ എന്നോടു പറയുകയാ, കുറെ പൂക്കള്‍ കൊണ്ടുവന്ന്‌ മുറ്റത്ത്‌ ഒരു പൂക്കളമി
ടണമെന്ന്‌. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഓണത്തിനല്ലേ എല്ലാവരും മുറ്റത്ത്‌ പൂക്കളമൊരുക്കുന്നത്‌. ഇതു മീനമാസമായ
ല്ലേ ഉള്ളൂ. അപ്പോള്‍ അവള്‍ പറയുകയാ, നമുക്ക്‌ ഓണം വരുന്നതു വരെയൊന്നും കാത്തിരിക്കേണ്ട. എന്നും വേണം എ
നിക്കു മുറ്റത്തു പൂക്കളം. ഞാനെന്നും പൂപ്പറിക്കാന്‍ പോകും. തുമ്പയും പിച്ചിയും മുല്ലയും എല്ലാം ഞാന്‍ കൊണ്ടുവരു
ന്നുണ്ട്‌. അച്‌ഛന്‍ നല്ല ജമന്തിപ്പൂക്കള്‍ വാങ്ങിക്കൊണ്ടുവന്നാല്‍ മതി കടേന്ന്‌. ഞാനതു സമ്മതിക്കുകേം ചെയ്‌തു.
എന്നാല്‍ ഇത്തരം കുഞ്ഞുവര്‍ത്തമാനങ്ങളെന്തെങ്കിലും ശൈലജയെ സമാധാനിപ്പിക്കുകയല്ല, മറിച്ചു കൂടുതല്‍
വിഷമിപ്പിക്കുകയായിരുന്നെന്ന്‌ ആദ്യമൊന്നും രവി മനസിലാക്കിയിരുന്നില്ല. കിടക്കയില്‍ നിന്ന്‌ എഴുന്നേല്‍ക്കാന്‍ പറ്റാ
ത്ത കണ്ണന്‍ എങ്ങനെ തൊടിയിലും മറ്റും പോയി പൂവിറുത്തുകൊണ്ടുവരും എന്ന ചിന്തയായിരിക്കണം ആലോചനകള്‍
അവളെ കരയിച്ചുകൊണ്ടിരുന്നു.
` നീയിങ്ങനെ ഓരോന്നോര്‍ത്തു വിഷമിച്ചാലോ ശൈലജേ. നമ്മുടെ കുഞ്ഞ്‌ ആരോഗ്യത്തോടെ തന്നെ വളരും.
സ്‌കൂളില്‌ പോയി വരും. ഇടയ്‌ക്കിടെ എന്തിനോ വേണ്ടി ശാഠ്യം പിടിക്കും. അപ്പോള്‍ നിന്റെ കൈയില്‍ നിന്നു നല്ല ചുട്ട
അടികിട്ടും. അവന്‍ കരഞ്ഞുകൊണ്ട്‌ എന്റെ അടുക്കലേക്ക്‌ ഓടിവരും. അപ്പോള്‍ ഞങ്ങള്‌ രണ്ടാളും ചേര്‍ന്ന്‌ നിന്നെ വന്നു
കെട്ടിപ്പിടിക്കും. ദേഷ്യമെല്ലാം മറന്ന്‌ നീയവന്‌ ഉമ്മകള്‍ ഒന്നൊന്നൊഴിയാതെ കൊടുക്കുകയും ചെയ്യും. അപ്പോള്‍, വന്നു
വന്ന്‌ അമ്മയും മോനും ഒന്നായി, അച്‌ഛന്‍ ഔട്ടായി എന്നു ഞാന്‍ പിണങ്ങും. നീ കൊടുത്തുവിട്ട ഉമ്മകളെല്ലാം അവന്‍
എനിക്കു തരും. അപ്പോള്‍ നിന്നെ നോക്കി ഞങ്ങളു രണ്ടാളും കൊഞ്ഞനംകുത്തും. കേള്‍ക്കുന്നുണ്ടോ നീയ്‌?.
അവള്‍ വളരെ ദൈന്യതയോടെ ഒന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറയാത്തതു രവിയെ കൂടുതല്‍ വേദനി
പ്പിക്കുകയായിരുന്നു. അവള്‍ അയാളുടെ അടുക്കലേക്കു കൂടുതല്‍ ചേര്‍ന്നിരുന്നതിനു ശേഷം ദീര്‍ഘമായി നിശ്വസിച്ചു.
താന്‍ പറഞ്ഞുവരുന്ന കാര്യങ്ങള്‍ അവളുടെ ബോധ്യത്തിലേക്കു കടന്നുവരുന്നുണ്ടെന്ന്‌ അയാള്‍ക്കു തോന്നി.
` പിന്നെ, നോക്ക്‌ ശൈലജേ. നമ്മള്‍ ഇവിടെ പട്ടണത്തിലായതിനാല്‍ നിന്റെ പേടികള്‍ അസ്‌ഥാനത്താണ്‌. കീട
നാശിനി പിഞ്ചുകുഞ്ഞുങ്ങളെ തുടരെത്തുടരെ വേട്ടയാടിയ ഗ്രാമത്തില്‍ നിന്നു നമ്മള്‍ വളരെ അകലെയാണ്‌. നമ്മളോ
നമ്മുടെ കുഞ്ഞുങ്ങളോ രാസ ഭീഷണിയുടെ പിടിയിലല്ല. പിന്നെ നീയെന്തിനാണ്‌ വെറുതേ ആശങ്കപ്പെടുന്നത്‌. എന്റെ
പഴയ ശൈലജയെ കണ്ടിട്ട്‌ എത്ര കാലമായി. നീയെത്ര ചുറുചുറുക്കുള്ളവളായിരുന്നു. ഇന്നു നിന്റെ പ്രസരിപ്പെല്ലാം
കൈമോശം വന്നിരിക്കുന്നു. ഇത്ര പേടിക്കാനെന്തിരിക്കുന്നു?.
അതിനും അവളുടെ മറുപടി വിളര്‍ത്ത പുഞ്ചിരി മാത്രമായിരുന്നു. അതു അവളുടെ നിറഞ്ഞ ചിരിയുടെ ഒരു നെ
ഗറ്റീവ്‌ കാണുന്നതു പോലെയുണ്ടായിരുന്നു. അവളില്‍ പതുക്കെപ്പതുക്കെ വീണ്ടും ആത്മവിശ്വാസം നിറയ്‌ക്കാന്‍ പറ്റു
മെന്ന്‌ അയാള്‍ക്കു തോന്നി. എന്നാല്‍ ഓരോ രാത്രിയിലും ദുഃസ്വപ്‌നങ്ങള്‍ വന്നു പഴയ ശൈലജയെ നാള്‍ക്കുനാള്‍ കഴിയുന്തോറും എവിടെയോ ഒളിപ്പിച്ചുവച്ചുകൊണ്ടിരുന്നു. ഒരു രാത്രിയില്‍ അവള്‍ ഞെട്ടിയുണര്‍ന്ന്‌ അലറിക്കരഞ്ഞ ശേഷംബോധക്കേടിലേക്കു വീണുപോയി. രവി വല്ലാതെ പേടിച്ചുപോയ രാത്രിയായിരുന്നു അത്‌. എന്തു പറഞ്ഞാണ്‌ അവളെ സമാശ്വസിപ്പിക്കേണ്ടത്‌ എന്നറിയാതെ അയാളും വിളറിവിളര്‍ത്തു പോയിരുന്നു. പിന്നെയെപ്പോഴോ കണ്ണുതുറന്നു താന്‍ കണ്ട ഭീകര സ്വപ്‌നത്തെപ്പറ്റി പറഞ്ഞപ്പോള്‍ അയാള്‍ കൂടുതല്‍ പേടിച്ചുപോവുകയായിരുന്നു.
` രവിയേട്ടാ കണ്ണന്റെ എല്ലുകളെല്ലാം മെഴുകു പോലെ അലിഞ്ഞുപോവുകയായിരുന്നു പെട്ടെന്ന്‌. ഞാന്‍ കുളിപ്പി
ച്ച്‌ കണ്ണൊക്കെയെഴുതി കിടത്തിയിരിക്കുകയായിരുന്നു. അടുക്കളയില്‍ ചെന്നു പഴംകുറുക്ക്‌ എടുത്തുവരേണ്ട താമസമേ
യുണ്ടായിരുന്നുള്ളൂ. പെട്ടെന്ന്‌ ഒരു ഞരക്കം കേട്ടു. എന്തോ കണ്ടു കള്ളന്‍ ശബ്‌ദമുണ്ടാക്കിയതാണെന്നേ കരുതിയുള്ളൂ.
തിരിച്ചുവന്നപ്പോഴും കുഴപ്പമൊന്നുമില്ല. എന്നാല്‍ കൈകാല്‍ ഇളക്കിയുള്ള ആ കളിയുണ്ടല്ലോ. അതൊന്നുമില്ല. തളര്‍ന്നു
കിടക്കുന്നു. മടിയിലിരുത്തി പഴംകുറുക്ക്‌ കൊടുക്കാമെന്നു വിചാരിച്ച്‌ വാരിയെടുത്തപ്പോള്‍ ഒരു പഴന്തുണിക്കെട്ട്‌ എടു
ക്കുന്ന പോലെയാണു തോന്നിയത്‌. അപ്പോള്‍ കണ്ണന്റെ ദേഹത്ത്‌ എല്ലുകളൊന്നുമുണ്ടായിരുന്നില്ല. എല്ലാം അലിഞ്ഞു
പോയിരുന്നു. എടുത്തപ്പോള്‍ ശരീരം മുഴുവന്‍ താഴോട്ട്‌ ഒഴുകിപ്പോയി. അവയവങ്ങള്‍ നിറച്ച തൊലി കൊണ്ടുള്ള ഒരു
ഭാണ്ഡമായിരിക്കുന്നു എന്റെ കണ്ണന്‍. ഒരു നിലവിളി എന്റെ അടിവയറ്റില്‍ നിന്നുയര്‍ന്നു. അതു തൊണ്ടയില്‍ കല്ലിച്ചുകി
ടന്നു. കണ്ണുകള്‍ തുറിച്ചുള്ള അവന്റെ ശരീരം വലിയൊരു പുഴുവിനെപ്പോലെയാണുതോന്നിയത്‌. എന്നെ ആരോ ഉ
റക്കത്തില്‍ നിന്നു പുറത്തേക്ക്‌ എറിയുകയായിരുന്നു, രവിയേട്ടാ. പറ, എന്റെ കണ്ണനെന്താണ്‌ പറ്റിയത്‌. അവന്റെ എല്ലു
കള്‍ ഇനി വീണ്ടും മുളക്കുമോ?. അവന്‍ വലിയൊരു പുഴുവായി കഴിയേണ്ടിവരുമോ ജീവിതകാലം മുഴുവന്‍?.
അതിനയാള്‍ക്ക്‌ ഉത്തരമില്ലായിരുന്നു. എല്ലാം നിന്റെ പേക്കിനാവു മാത്രമാണെന്നു പറഞ്ഞ്‌ എങ്ങനെയാണ്‌ അവ
ളെ മറിച്ചു വിശ്വസിപ്പിക്കുക എന്ന സംശയത്തിലായിരുന്നു അയാള്‍. എന്നത്തേയും പോലെ അവളെ ചേര്‍ത്തുപിടിച്ച്‌,
മുഖത്തുനിന്നു കണ്ണീര്‍ച്ചാലുകള്‍ അഴിച്ചുമാറ്റി അവളെ മൃദുവായി ഉമ്മ വയ്‌ക്കാനേ അയാള്‍ക്കു സാധിച്ചുള്ളൂ. പിന്നെ
എന്തെങ്കിലും പറയാനുള്ള വാക്കുകള്‍ തപ്പിക്കിട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു.
` നോക്ക്‌, ശൈലജേ. എല്ലാം നിനക്കു തോന്നുന്നതു മാത്രമാ. നമ്മുടെ കണ്ണന്‌ ഒന്നും സംഭവിക്കില്ല. അവന്‍ പിച്ച
വച്ച്‌ പിച്ചവച്ച്‌ ഈ മുറ്റത്ത്‌ വളരും. മൂവാണ്ടന്‍ മാവില്‍ നിന്നു കണ്ണിമാങ്ങകള്‍ എറിഞ്ഞുപൊട്ടിച്ചും കിണറ്റുവെള്ളം ആ
രും കാണാതെ കുടിച്ചും കുസൃതിയായി വളരും. സ്‌കൂളില്‍ പോയി എല്ലാ വിഷയത്തിനും നല്ല മാര്‍ക്കു വാങ്ങി വരും. അ
വന്‍ നാട്ടുകാരുടെയും ടീച്ചര്‍മാരുടെയും കണ്ണിലുണ്ണിയായിരിക്കും. നീ നോക്കിക്കോ. നമ്മള്‍ കീടനാശിനികളില്‍ നിന്ന്‌
എത്രയോ അകലെയാണ്‌. നീയിങ്ങനെ പേടിക്കാതെ.
വളരെ നാളുകള്‍ക്കു ശേഷമാണെങ്കിലും അവളില്‍ നിന്ന്‌ ഒരു മറുപടിയുണ്ടായതിന്റെ ആശ്വാസം രവിയില്‍ അധി
കനേരം നീണ്ടുനിന്നില്ല.
` എത്ര ദൂരം രവിയേട്ടാ?
` നൂറുകണക്കിനു കിലോമീറ്ററുകള്‍ ദൂരം. നമ്മള്‍ ആപത്തില്‍ നിന്ന്‌ എത്രയോ അകലത്താണ്‌.
` അല്ല, രവിയേട്ടാ.
` പിന്നെ?.
` നമ്മള്‍ ഉണരുന്നതും ജീവിക്കുന്നതും ഉണ്ണുന്നതും എല്ലാം കീടനാശിനികള്‍ക്കൊപ്പമല്ലേ രവിയേട്ടാ. പച്ചക്കറിയി
ലും പാലിലും എന്നുവേണ്ട എന്തിലാ കീടനാശിനിയുടെ സാന്നിധ്യമില്ലാത്തത്‌. അപ്പോള്‍ നമ്മള്‍ ആപത്തില്‍ നിന്ന്‌ അ
കലെയാണെന്ന്‌ എങ്ങനെ ആശ്വസിക്കും?.
` എന്നാല്‍ അതൊന്നും ആ കീടനാശിനി പോലെ കുഴപ്പങ്ങളുണ്ടാക്കുമെന്നു കണ്ടെത്തിയിട്ടില്ലല്ലോ?.
` കണ്ടെത്തിയിട്ടില്ലെന്നു മാത്രമല്ലേയുള്ളു. ഇനി നാളെ അതു കണ്ടെത്തിക്കൂടെന്നുണ്ടോ. പേക്കിനാവിലെ കണ്ണ
നെപ്പോലെ കാണെക്കാണെ എല്ലുകളെല്ലാം ദ്രവിച്ചുപോയി വലിയ ഒരു പുഴുവാകുന്ന രോഗം ഉണ്ടാവാനിടയില്ലെന്ന്‌
ആര്‍ക്ക്‌ ഉറപ്പിച്ചുപറയാന്‍ കഴിയും?. ഇപ്പോഴേ നമ്മള്‍ ജനിതകമായി എത്ര മാറിയിട്ടുണ്ടെന്ന്‌ ആര്‍ക്കു പറയാന്‍ പറ്റും.
ശൈലജ പറയുന്നതു ശരിയല്ല എന്നു തെളിയിക്കാന്‍ തന്റെ കൈയില്‍ തെളിവുകളൊന്നുമില്ലെന്നു രവി കണ്ടു. മ
റിച്ചു സ്‌ഥാപിക്കാനാണെങ്കില്‍ അവ വേണ്ടത്ര ഉണ്ടുതാനും. എന്നാലും അവളുടെ ഭീതി മാറ്റുകയാണു തന്റെ പ്രധാന
കര്‍ത്തവ്യമെന്ന്‌ അയാള്‍ കരുതി.
` അതു നമുക്ക്‌ ഇപ്പോഴേ തീര്‍ച്ചയാക്കാന്‍ പറ്റുമോ ശൈലജേ?. ചിലതെല്ലാം വരുന്നിടത്തു വച്ചു കാണാം എന്നു
ചിന്തിക്കുന്നതല്ലേ കൂടുതല്‍ യുക്‌തി?.
` വന്നു കഴിഞ്ഞിട്ടു വന്നതിനെ പഴിക്കുന്നതിനേക്കാള്‍ നല്ലതല്ലേ നേരത്തേ ആലോചിക്കുന്നത്‌.
` എന്നാലും ഒരു കെമിക്കല്‍ ഫിയര്‍ സൈക്കോസിസിന്റെ ആവശ്യമുണ്ടോ?.
` ഇത്‌ അകാരണമായ പേടിയില്‍ നിന്നുണ്ടാവുന്ന മാനസിക രോഗമല്ല, രവിയേട്ടാ. മറിച്ച്‌ അനിവാര്യമായതിനെ
കാത്തിരിക്കുന്ന യഥാര്‍ഥ ഭീതി തന്നെയാ.
അവള്‍ തന്റെ മാനസികാവസ്‌ഥ ഏതാണ്ടു വീണ്ടെടുത്തുവെന്ന്‌ അയാള്‍ക്കു തോന്നി. അവള്‍ പഴയ ശൈലജയെ
പ്പോലെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഇനി കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ എളുപ്പമുണ്ടെന്ന്‌ അയാള്‍ക്കു തോ
ന്നി. എന്നാല്‍ പിറ്റേന്ന്‌ വൈകുന്നേരം വരെ മാത്രമേ ആ ആശ്വാസം നീണ്ടുനിന്നുള്ളൂ. പിറ്റേന്നു വൈകീട്ട്‌ രവി ഓഫി
സില്‍ നിന്നെത്തിയപ്പോഴേക്കും ശൈലജ സാരിയുടുത്തു പുറത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു.
` അതു നന്നായി. ഞാനും കുറെക്കാലമായി വിചാരിക്കുന്നു നമുക്ക്‌ എന്നും വൈകുന്നേരം വെറുതേ കുറച്ചുനേരം നടക്കാന്‍ പോണമെന്ന്‌. എത്ര നേരമാ നീ വീട്ടിനുള്ളില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതെന്ന്‌. പാര്‍ക്കിലൊക്കെ
പോയി കുഞ്ഞുങ്ങള്‍ ഓടുന്നതും ചാടുന്നതും തലയറഞ്ഞു ചിരിക്കുന്നതുമൊക്കെ കാണുമ്പോള്‍ തന്നെ മനസൊന്നു
ഫ്രഷാവും.
` നടക്കാനൊന്നുമല്ല, രവിയേട്ടാ. നമുക്ക്‌ ആ ഗൈനക്കോളജിസ്‌റ്റിനെ ഒന്നു കണ്ടാലോ?.
` വിശേഷം വല്ലോമുണ്ടോ, മോളെ. ചെക്ക്‌ ചെയ്യാറായോ?.
` ഏയ്‌, അതിനൊന്നുമല്ല. വെറുതേ ഒന്നു കണ്ടേക്കാമെന്നു കരുതി. എന്നായാലും കാണണമല്ലോ.
` അതേതായാലും നന്നായി.
എന്നാല്‍ ഗൈനക്കോളജിസ്‌റ്റിനെ കാണാനുള്ള യാത്രയ്‌ക്കിടയിലാണ്‌ അവള്‍ തുറന്നു പറഞ്ഞത്‌.
` രവിയേട്ടാ. ഞാന്‍ കുറെ ആലോചിച്ചു. പെട്ടെന്ന്‌ ചാടിയെടുത്ത തീരുമാനമൊന്നുമല്ല. വഴക്കു പറയരുത്‌. ഞാന
തങ്ങു കളയാന്‍ തീരുമാനിച്ചു.
` അതേ അതാ ഞാനും പറയുന്നത്‌. നീ നിന്റെ പേടിയും വിഷാദവും എല്ലാം പെട്ടെന്നൊന്ന്‌ കളയ്‌. എന്നിട്ട്‌ കണ്ണ
നെ പെട്ടെന്ന്‌ എന്റെ കൈയീത്താ. എനിക്കവനെ കൊഞ്ചിക്കാന്‍ കൊതിയായിട്ടു വയ്യ.
` നമുക്കു കണ്ണനെ വേണ്ട, രവിയേട്ടാ. ഓടിക്കളിക്കാത്ത, ചിരിക്കനറിയാത്ത, കൈയും കാലും സ്വന്തം വരുതിയില
ല്ലാത്ത കണ്ണനെ നമുക്കു വേണ്ടെന്നുവയ്‌ക്കാന്‍ പറ്റില്ല. പക്ഷെ, അവന്റെ ഭാഗത്തുനിന്നു നോക്കുമ്പോള്‍. അമ്മേടെ വയ
റ്റില്‌ ഒരു കുഞ്ഞു കോശമായി ഞാന്‍ കിടന്നേനെയല്ലോ, എന്നെ എന്തിനാ ഈ നരകത്തിലേക്കു ജനിപ്പിച്ചത്‌ എന്ന്‌ അ
വന്‍ ചോദിച്ചാല്‍ നമ്മളെന്ത്‌ ഉത്തരമാ പറയുക, രവിയേട്ടാ. വേണ്ട. രവിയേട്ടനു ഞാനും എനിക്കു രവിയേട്ടനും മതി.
എന്തു മണ്ടത്തരമാ നീയിപ്പറയുന്നതു ശൈലജേ എന്നൊരു പൊട്ടിത്തെറിയാണു രവിയില്‍ നിന്നുണ്ടായത്‌. അ
തുതന്നെയാണു ഡോ. രാംദാസിനും ചോദിക്കാനുണ്ടായിരുന്നതും.
` നിങ്ങള്‍ രണ്ടു പേരും ചെറുപ്പം. നല്ല ആരോഗ്യവും. വിഷേഷിച്ച്‌ ശൈലജയ്‌ക്ക്‌ ഗൈനക്കോളജിക്കല്‍ കോംപ്ലി
ക്കേഷന്‍സ്‌ ഒന്നുമില്ല. എന്നിട്ടും യൂട്ടറസ്‌ റിമൂവ്‌ ചെയ്യണമെന്നൊക്കെ പറഞ്ഞാല്‍ ഒരു ഡോക്‌ടറെന്ന നിലയില്‍ ഗെറ്റ്‌
ഔട്ട്‌ പറയുകയാണു വേണ്ടത്‌. മിസ്‌റ്റര്‍ രവി, താങ്കളും കൂടി സമ്മതിച്ചിട്ടാണോ ഈ ക്രൂരകൃത്യം. ഒരു സ്‌ഥലത്ത്‌ ഒരു
ദൗര്‍ഭാഗ്യകരമായ ദുരന്തം നടന്നുവെന്നതു ശരി തന്നെ. എന്നുവച്ച്‌?.
രവിക്കു മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല. ഏതിനും ശൈലജയ്‌ക്കു തന്നെയുണ്ടായിരുന്നു ന്യായീകരണ
ം. ഇനി നാളെ, ഇവിടെയൊരു ദുരന്തഭൂമി ആയിക്കൂടെന്നുണ്ടോ?. മാരകമായ കീടനാശിനികള്‍ പൂര്‍ണമായി നിരോധി
ക്കാന്‍ എല്ലാവരും തയാറാവുമെന്നു കരുതുന്നുണ്ടോ?. അപ്പോള്‍ ദുരന്ത മേഖലകളിലുള്ളവര്‍ നിര്‍ബന്ധമായി വന്ധ്യംക
രണം നടത്തണമെന്ന്‌ ഉത്തരവുകള്‍ വന്നുകൂടെന്നുണ്ടോ?. അടുത്ത കാലത്തെ ചരിത്രത്തില്‍ തന്നെ അതു നമ്മള്‍ കണ്ടതാണല്ലോ. ദാരിദ്ര്യം മാറ്റാനുള്ള കുറുക്കുവഴി. മേന്മ കുറഞ്ഞ, തല പെരുത്തും വയറുന്തിയുമുള്ള പൗരന്മാര്‍ നാടിനു നാണക്കേടാണെന്നെന്ന ചിന്ത നാളെ ഉണ്ടായിക്കൂടെന്നുണ്ടോ, ഡോക്‌ടര്‍?. അപ്പോള്‍ അന്നു നിര്‍ബന്ധിക്കപ്പെട്ട്‌ അതു ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ, ഇപ്പോള്‍ സ്വന്തം ഇഷ്‌ടപ്രകാരം, വരാനിരിക്കുന്ന എല്ലാ മക്കളോടുമുള്ള അത്യധികമായ
സ്‌നേഹം കാരണം അതു വേണ്ടെന്നു വയ്‌ക്കുന്നത്‌. അവരെ ഈ നരകത്തിലേക്കു കൈപിടിച്ചുനടത്താതെ, അവരിപ്പോ
ഴിരിക്കുന്ന സ്വര്‍ഗത്തില്‍ തന്നെ അവരെ എന്നും കളിക്കാന്‍ വിടുന്നത്‌?. നമ്മുടെ സ്വാര്‍ഥമായ സന്തോഷം അവര്‍ക്കുവേണ്ടി വേണ്ടെന്നു വയ്‌ക്കുന്നത്‌., അല്ലേ ,ഡോക്‌ടര്‍?.
` ഇങ്ങനെ നിങ്ങള്‍ പറയുകയാണെങ്കില്‍ എനിക്കു മറ്റൊന്നും പറയാനില്ല. ഡോക്‌ടറെന്ന നിലയിലുള്ള എന്റെ എ
തിക്‌സിന്‌ ഇതിനു മറുപടിയില്ല. ഇതിനെ മാതൃത്വത്തിന്റെ നൈതികതയെന്നേ പറയാനാവൂ. 


അന്നു രാത്രി ശൈലജ പേക്കിനാവു കണ്ടേയില്ല. അവളുടെ കണ്ണന്‍ സ്വര്‍ഗത്തിലായിരിക്കും, അല്ലെങ്കില്‍ അവളു
ടെ വയറ്റിലെ എടുത്തുകളയപ്പെട്ട ഗര്‍ഭ പാത്രത്തില്‍ തന്നെയിരുന്നു കളിച്ചുകൊണ്ടേയിരിക്കുകയാവും. അതിന്റെ കൈ
കാലുകള്‍ ശോഷിച്ചുപോയില്ല. എല്ലുകള്‍ നുറുങ്ങിയമര്‍ന്നില്ല. വാലിട്ടു കണ്ണെഴുതി, കവിളില്‍ ഒരു നുണക്കുഴി ഒളിപ്പിച്ച്‌
എല്ലാ നിര്‍മലതയോടെയും അതു കളിച്ചുകൊണ്ടേയിരുന്നിരിക്കണം. പൊടുന്നനെ ശരീരജ്യാമിതിയില്‍ വ്യത്യാസങ്ങളു
ണ്ടാക്കി അവന്‍ അവളെ പേടിപ്പിച്ചില്ല. ഉറക്കത്തിന്റെ രാവണന്‍കോട്ടയില്‍ അവന്‍ അവളെ വേട്ടയാടിയില്ല. ദൈന്യതയുടെ ആള്‍രൂപമായി കണ്ണന്‍ ശൈലജയെ പിന്നെയൊരിക്കലും കരയിപ്പിച്ചേയില്ല. പല രാത്രികളിലും കളിക്കൊഞ്ചലും ശാഠ്യവുമായി വന്ന്‌ അവന്‍ ശൈലജയെ ഉണര്‍ത്തിയില്ല. ഉറക്കത്തില്‍ ഇളംവിരലുകള്‍ കൊണ്ടു അലക്ഷ്യമായി പരതി, നനുത്ത ചുണ്ടിലൂറുന്ന വിശപ്പുമായി വന്നു കണ്ണന്‍ അവളുടെ മുലകളെ ചുരത്തി നനപ്പിച്ചില്ല. പല രാത്രികളിലും കണ്ണന്‍ അവന്റേതായ സ്വര്‍ഗത്തിലിരുന്ന്‌ അവന്റേതായ കളികളില്‍ മുഴുകിയിരിക്കുകയായിരുന്നു. പലപ്പോഴും അവന്‍ ശൈലജയെ അന്വേഷിച്ചുവന്നേയില്ല.
രവിയെയും ശൈലജയെയും ആയിടെ അന്വേഷിച്ചുവന്നത്‌ ആദര്‍ശ ദമ്പതീ പുരസ്‌കാരമായിരുന്നു. അങ്ങനെ
യൊരു പുരസ്‌കാരത്തെപ്പറ്റി അവരറിയുകയോ അപേക്ഷ അയക്കുകയോ ചെയ്‌തിരുന്നില്ല. രാജ്യത്തിന്റെ സമ്പന്നമായ ഭാവിക്കുവേണ്ടി സ്വന്തം സുഖസൗകര്യങ്ങള്‍ ഉപേഷിക്കാനും തങ്ങളുടെ സന്തോഷങ്ങളെ പരിമിതപ്പെടുത്താനും രവിയും ശൈലജയും കാണിച്ച ത്യാഗം കരുത്തന്മാരും ബുദ്ധിമാന്മാരും രാജ്യത്തിന്റെ ഭാവിയിലെ വെല്ലുവിളികളെ സധൈര്യം നേരിടാന്‍ പറ്റുന്നവരുമായ ഒരു തലമുറയെ വാര്‍ത്തെടുക്കുമെന്നും ഈ ദമ്പതികളുടെ ത്യാഗം എല്ലാവരും മാതൃകയാ

ക്കുമെന്നാണ്‌ പ്രതീക്ഷയെന്നും പുരസ്‌കാര വിധി നിര്‍ണയ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

` എന്റെ മാതൃത്വത്തോടുള്ള ഇന്‍സള്‍ട്ടാണ്‌ ആ വാക്കുകള്‍, ശൈലജ പറഞ്ഞു.
` നിന്നോടു മാത്രമല്ല, ഈ ഭൂമിയിലെ എല്ലാ അമ്മമാരെയും അതു മുറിവേല്‍പ്പിക്കുന്നു.
` നമ്മള്‍ പേടിച്ചതിലേക്കു നമ്മള്‍ കൂടുതലടുത്തുകൊണ്ടിരിക്കുന്നു.
` അതേ, എന്റെ പുരുഷ ബീജങ്ങളേയും അതു തള്ളിപ്പറയുകയാണ്‌.
` നിങ്ങളുടെ മാത്രമല്ല, ഭൂമിയില്‍ ആയിത്തീരാനിരിക്കുന്ന എല്ലാ അച്‌ഛന്മാരെയും അതു പരിഹസിക്കുന്നു.



പിറ്റേന്ന്‌, രവിയുടെ പോക്കറ്റില്‍ നിന്നു പൊലീസ്‌ കണ്ടെടുത്ത അവരുടെ ആത്മഹത്യാക്കുറിപ്പിലും അതുതന്നെ
യായിരുന്നു എഴുതിയിരുന്നത്‌.

Monday 29 April 2013

ചിത്രാവതിപ്പാലം








കമ്പാര്‍ട്ട്‌മെന്റിലേക്ക്‌ അവള്‍ കയറിയെത്തിയപ്പോഴേ എന്തോ മുന്‍പരിചയമുള്ളതു പോലെ ശരത്തിനു തോന്നി. അവളുടെ ചുണ്ടിന്റെ കോണില്‍ തനിക്കായി ഒരു പുഞ്ചിരി നീക്കിവച്ചിരുന്നോ എന്നയാള്‍ സംശയിക്കാതിരുന്നില്ല. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴേക്കും ശരത്തിന്റെ ഭാര്യ നീലിമ കണ്ണുകള്‍ പതുക്കെ അടച്ചുകഴിഞ്ഞിരുന്നു. യാത്രയ്‌ക്കിടയില്‍ അവളെ എപ്പോഴും അങ്ങനെയേ കണ്ടിരുന്നുള്ളൂ. അല്ലെങ്കില്‍ വെറുതേ വായിച്ചുകൊണ്ട്‌. എതിര്‍വശത്തിരുന്ന യുവതിയുടെ ഭര്‍ത്താവും പുസ്‌തകത്തിലേക്കു കണ്ണു പൂഴ്‌ത്തിക്കഴിഞ്ഞിരുന്നു. എന്നാലും അയാള്‍ അവളെ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നു ശരത്തിനു തോന്നി. അയാള്‍ ജനാലയിലൂടെ പുറത്തെ കാഴ്‌ചകളിലേക്കു വെറുതേ നോക്കിയിരുന്നു. മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
ഒന്നു രണ്ടു തവണ യുവതിയുടെ കണ്ണുകളുമായി അയാളുടെ കണ്ണുകള്‍ യാദൃച്‌ഛികമെന്നോണം സെക്കന്‍ഡുകളോളം കോര്‍ത്തുകിടന്നു. ഉച്ചഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുക്കാന്‍ പാന്‍ട്രിയില്‍ നിന്ന്‌ ആളെത്തിയപ്പോള്‍, വല്ലതും കഴിക്കാന്‍ ആവശ്യപ്പെടണമോ എന്നു ശരത്ത്‌ നീലിമയോടു വെറുതേ തിരക്കി. അവള്‍ക്കു തീവണ്ടിയിലെ ഭക്ഷണത്തോടു തീരെ താല്‍പ്പര്യമില്ലെന്നറിവുണ്ടായിരുന്നിട്ടും. അതൊരു ഭര്‍ത്താവിന്റെ കടമയില്‍ പെടുന്നതാണല്ലോ എന്നാണയാള്‍ വിചാരിച്ചത്‌. ഉറക്കത്തില്‍ നിന്നുണര്‍ത്തിയ ഈര്‍ഷ്യ അവളുടെ മുഖത്തുണ്ടായിരുന്നു. ഒന്നും വേണ്ടെന്ന്‌ അവള്‍ തലയാട്ടി. ആവശ്യത്തിനു ഭക്ഷണസാധനങ്ങള്‍ കരുതിയിട്ടുണ്ടല്ലോ. വേറെയെന്താണു വേണ്ടത്‌. വെറുതേ ഓരോന്നു വലിച്ചുവാരിത്തിന്നു വയറു കേടാക്കാന്‍ ഞാനില്ല എന്നായിരുന്നു ആ തലയാട്ടലിന്റെ അര്‍ഥം എന്ന്‌ അയാള്‍ക്ക്‌ അറിയാമായിരുന്നു. ഉറക്കം കെടുത്തിയതിന്റെ ഈര്‍ഷ്യ കാരണം കുറെ നേരത്തേക്ക്‌ അവള്‍ പുറത്തേക്കു കണ്ണുനട്ടിരുന്നു.
എതിര്‍സീറ്റിലെ യുവതിയും ഭര്‍ത്താവും പാന്‍ട്രിക്കാരനോട്‌ ഒന്നും ആവശ്യമില്ലെന്ന്‌ അറിയിച്ചതും അയാള്‍ ശ്രദ്ധിച്ചു. വെറുതേ വായന മുടക്കിയതിന്റെ ദേഷ്യം അയാളുടെ മുഖത്തുണ്ടായിരുന്നു. തനിക്കീ ഭക്ഷണമൊന്നും ഇഷ്‌ടമില്ലെന്ന്‌ അറിഞ്ഞൂടേ, ഇത്രയും കാലമായിട്ടും എന്ന ദേഷ്യത്തില്‍ പൊതിഞ്ഞ ചോദ്യം അയാളുടെ നോട്ടത്തിലുണ്ടായിരുന്നു. അറിയാമായിരുന്നോ ഇല്ലായിരുന്നോ എന്നു പിടികിട്ടാത്ത നോട്ടം കൊണ്ടാണു യുവതി അതിനെ ദുര്‍ബലമായി പ്രതിരോധിച്ചത്‌. നീലിമ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉറക്കത്തിലേക്കു വീണു പോകേണ്ടതായിരുന്നു. അവള്‍ യുവതി തന്റെ മൊബൈലില്‍ ഏതൊക്കെയോ ബട്ടണുകള്‍ അമര്‍ത്തുന്നതു കുറച്ചുനേരം ശ്രദ്ധിച്ചു. പിന്നെ അയാളുടെ മുഖത്തേക്കു നോക്കി. അപ്പോഴേക്കും യുവതിയില്‍ നിന്നു ശരത്തും കണ്ണുകള്‍ പിന്‍വലിച്ചിരുന്നു. അല്ലെങ്കില്‍ തന്നെ നീലിമയക്കു സംശയമാണ്‌. യാത്രയ്‌്‌ക്കിടയില്‍ ഓരോ സ്‌ത്രീകളുടെ മുഖത്തേക്കു നോക്കിയിരുന്ന്‌ അവളുടെ സംശയം കൂട്ടേണ്ടതില്ലല്ലോ.
നീലിമ ഉറക്കത്തിലേക്കു വീണ്ടും വഴുതിപ്പോകുന്നതിനു തൊട്ടുമുമ്പ്‌ യുവതി ഭര്‍ത്താവിനോട്‌ തന്റെ മൊബൈലിന്‌ എന്തോ കുഴപ്പമുണ്ടെന്നു പരാതിപ്പെട്ടു. ആ കുന്തം കുറെ നേരം ഓഫാക്കിയിട്‌, വെറുതേ വായന ശല്യം ചെയ്യാതെ, എന്നോ മറ്റോ അയാള്‍ ശബ്‌ദം താഴ്‌ത്തി മുരണ്ടു. യുവതി ആ പ്രതികരണമാണു പ്രതീക്ഷിച്ചതെന്നു തോന്നി, മുഖത്തെ ആ നിര്‍വികാരത കണ്ടപ്പോള്‍. പിന്നെ യുവതി നീലിമയോടായി പറഞ്ഞു.
`` ചേച്ചിക്കറിയാമോ, ഈ മൊബൈല്‍ കുറച്ചുനേരമായി അനങ്ങാതെയായിട്ട്‌. ഒന്നു നോക്കാമോ? ''.
നീലിമയ്‌ക്കും മൊബൈല്‍ ഉപയോഗിക്കാനല്ലാതെ അതിന്റെ മെക്കാനിസമൊന്നും അറിയില്ല, നല്ല ആളോടാണു ചോദിച്ചത്‌ എന്നു ശരത്ത്‌ ഉള്ളാലെ ചിരിച്ചു. അതു ശ്രദ്ധിക്കാതെ എന്നവണ്ണം പുറത്തേക്കു നോക്കിയിരിക്കുകയും ചെയ്‌തു. നീലിമയ്‌ക്ക്‌ യുവതിയോടു ചെറിയ നീരസം ഇതിനോടകം തന്നെ തോന്നിത്തുടങ്ങിക്കാണുമെന്ന്‌ അയാള്‍ക്ക്‌ ഉറപ്പായിരുന്നു. അവളുടെ അസൂയയും കുശുമ്പും മറ്റാര്‍ക്കാണ്‌ ഇത്ര കൃത്യമായി അറിയുന്നത്‌. എന്നാല്‍ തനിക്ക്‌ മൊബൈലിനെക്കുറിച്ച്‌ ഒരു ചുക്കും അറിയില്ലെന്ന്‌ യുവതിക്കു മുന്നില്‍ സമ്മതിക്കാന്‍ നീലിമ തയാറായില്ല. കുറേ നേരം ഓരോ ബട്ടണുകളില്‍ അമര്‍ത്തിനോക്കിയതിനു ശേഷം നീലിമ അതവള്‍ക്കു തിരിച്ചു കൊടുത്തു. ഒരു രക്ഷയുമില്ല, ബട്ടണുകളൊന്നും റസ്‌പോണ്ട്‌ ചെയ്യുന്നില്ലെന്നോ മറ്റോ ഒരു കമന്റും പാസാക്കുന്നതു കേട്ടു.
` എന്നാല്‍, ചേട്ടനോട്‌ ഒന്നു നോക്കാന്‍ പറയുമോ, ചേച്ചീ ''.
അതു നീലിമയ്‌്‌ക്കു ഒട്ടും ദഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. മറ്റു സ്‌ത്രീകളെ ശരത്ത്‌ നോക്കുന്നതു പോലും അവള്‍ക്ക്‌ ഇഷ്‌ടമായിരുന്നില്ല. ആ അഭ്യര്‍ഥന ഇപ്പോള്‍ തള്ളിക്കളയുമെന്നു തന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അയാള്‍. എന്നാല്‍, പ്ലീസ്‌ ചേച്ചീ എന്ന യുവതിയുടെ അഭ്യര്‍ഥനയില്‍ നീലിമ വീണുപോയെന്നു തോന്നുന്നു. മൊബൈല്‍ അവഴ്‌ ശരത്തിനു നേരേ നീട്ടി.
എന്തോ വല�ിയ കുഴപ്പമാണെന്നാ തോന്നുന്നത്‌, എന്നാലും ഒന്നു നോക്കിക്കോളൂ, എന്നു നീലിമ പറഞ്ഞതിന്റെ അര്‍ഥം ശരത്തിനു കൃത്യമായി അറിയാമായിരുന്നു. നോക്കി, തെറ്റുകുറ്റം കണ്ടുപിടിച്ചു റിപ്പയര്‍ ചെയ്യുകയൊന്നും വേണ്ട, പേരിന്‌ ഒന്നു തിരിച്ചും മറിച്ചും നോക്കി മടക്കിക്കൊടുത്തേക്ക്‌ എന്നായിരുന്നു അത്‌. ശരത്തിനും മൊബൈലിനെ പറ്റി വലിയ വിവരമൊന്നുമില്ല. അതുപയോഗിക്കാനറിയാമെന്നല്ലാതെ. എന്നാലും ഒന്നു നോക്കിക്കളയാമെന്നേ അയാള്‍ക്കുമുണ്ടായിരുന്നുള്ളൂ. ഫോണ്‍ ആദ്യം ഓഫാക്കി, വീണ്ടും ഓണ്‍ ചെയ്‌തു അതിന്റെ മെനുവില്‍ ചെന്ന്‌ ഫോണ്‍ സെറ്റിങ്‌സ്‌ പരിശോധിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും കണ്ടില്ല. അയാള്‍ തന്റെ നമ്പറിലേക്ക്‌ ഒരു മിസ്‌ഡ്‌ കോള്‍ അടിച്ചുനോക്കുകയും ചെയ്‌തു. കോള്‍ പോകുന്നുണ്ടെന്നു തന്റെ ഫോണിന്റെ റിങ്‌ ടോണ്‍ കേട്ടു ഉറപ്പാക്കുകയും ചെയ്‌തു. ഫോണ്‍ സെറ്റി ങ്‌സില്‍ എന്തോ പിഴവു പറ്റിയതാണെന്നു പറഞ്ഞുകൊണ്ടു അതു യുവതിക്കു തിരിച്ചുകൊടുക്കുകയും ചെയ്‌തു. എല്ലാം കഴിഞ്ഞപ്പോഴാണ്‌, ഇതെല്ലാം യുവതിയുടെ ഭര്‍ത്താവ്‌ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ അയാള്‍ക്കു മനസിലായത്‌. അയാള്‍ പുസ്‌തകത്തില്‍ ശ്രദ്ധിച്ചു കൊണ്ടുതന്നെ തല അല്‍പ്പം ചെരിച്ച്‌ എല്ലാം കാണുന്നുണ്ടായിരുന്നു. ശരത്ത്‌ അയാളെ നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ അതിനെ തീരെ പ്രോത്സാഹിപ്പിച്ചില്ല എന്നു മാത്രമല്ല, മനസിലൊന്നു മുരളുക കൂടി ചെയ്‌തെന്നു ശരത്തിന്‌ ഉറപ്പായിരുന്നു, അയാള്‍ വീണ്ടും പുസ്‌തകത്തിലേക്കു തന്നെ തല പൂഴ്‌ത്തി.
നീലിമ ഉറങ്ങിത്തുടങ്ങിയിരുന്നു. ഇനി ഭക്ഷണം കഴിക്കുന്നതു വരെ അവളെ പ്രതീക്ഷിക്കേണ്ട. ശരത്ത്‌ പുറത്തേക്കു നോക്കിയിരുന്നു. ഏതാണ്ടു പരിചയമുള്ള പാത തന്നെയാണ്‌. എത്രയോ വട്ടം ഇതുവഴി കടന്നു പോയിക്കഴിഞ്ഞിരുന്നു. എന്നാലും എല്ലാ പ്രദേശവും അത്ര പരിചയമായിക്കഴിഞ്ഞിട്ടില്ല. സ്‌ത്രീയുടെ മനസു പോലെയാണ്‌ ഓരേ വഴിയുമെന്ന്‌ ഓര്‍ക്കാന്‍ വെറുതേ ഒരു രസം തോന്നി. എത്ര ശ്രമിച്ചാലും പിടികിട്ടാത്ത ഒന്നാണു പെണ്ണിന്റെ മനസെന്നാണല്ലോ കാല്‍പ്പനിക കവികളുടെയും സിനിമാ പാട്ടെഴുത്തുകാരുടെയും സ്‌ഥിരം പല്ലവി. ഒരു യുഗം തരൂ നിന്നെ അറിയാന്‍ തുടങ്ങിയ പാട്ടുകളൊക്കെ അയാളുടെ മനസിലേക്കു കയറിവന്നു. പെട്ടെന്നാണ്‌ അയാളെ ഞെട്ടിച്ചുകൊണ്ട്‌ അയാളുടെ മൊബൈല്‍ ശബ്‌ദിച്ചത്‌. അതിന്റെ പഴയ ടെലിഫോണിന്റെ റിങ്‌ ടോണ്‍ മാറ്റണമെന്നു കുറെക്കാലമായി ആലോചിക്കുന്നു. ചിലപ്പോള്‍ ഓര്‍ക്കാപ്പുറത്ത്‌ അതു ശരത്തിനെ ഞെട്ടിച്ചുകളയുന്നുണ്ട്‌. ഈയിടെയായി അതു പലവട്ടം ആവര്‍ത്തിക്കുന്നു. ഒന്നു രണ്ടു തവണ മണിയടിച്ചശേഷം അതു നിന്നു. ആരാണ്‌ മിസ്‌ഡ്‌ കോള്‍ അടിച്ചു പഠിക്കുന്നത്‌ എന്നു ചിന്തിച്ചുകൊണ്ടു ഫോണെടുത്തു നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പറാണു കണ്ടത്‌. യാത്രയ്‌ക്കിടയില്‍ ഏതായാലും തിരിച്ചുവിളിക്കുന്നില്ല, അത്യാവശ്യക്കാര്‍ വേണമെങ്കില്‍ തിരിച്ചുവിളിക്കട്ടെ എന്നു വിചാരിച്ചു നോട്ടമുയര്‍ത്തിയ കണ്ണുകള്‍ കൂട്ടിമുട്ടിയതു യുവതിയുടെ കണ്ണുകളുമായിട്ടായിരുന്നു. മിസ്‌ഡ്‌ കോള്‍ അടിച്ചതു താനാണ്‌ എന്ന്‌ അവ പറയുന്നതായി തോന്നി. ശരത്ത്‌ അത്ഭുതത്തിന്റെ പടികള്‍ കയറുകയായിരുന്നു.
പെട്ടെന്ന്‌ , അയാളുടെ ഫോണിലേക്ക്‌ ഒരു മെസേജ്‌ വന്നു.
`` ഞാനാണ്‌. ഫോണ്‍ നന്നാക്കിത്തന്നതിന്‌ ഒരു താങ്ക്‌സ്‌ പോലും പറയാന്‍ പറ്റിയില്ല. നിങ്ങളുടെ ഭാര്യയുടെ കണ്ണുകള്‍ എന്നെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുകയായിരുന്നു. താങ്ക്‌സ്‌ ''.
ഇപ്പോള്‍ അവളുടെ കണ്‍കോണില്‍ ഒരു കുസൃതി നിറഞ്ഞിരുപ്പുണ്ടെന്നു തോന്നി ശരത്തിന്‌. പിന്നെ അയാള്‍ക്കും മറുപടി അയക്കാതിരിക്കാന്‍ പറ്റിയില്ല.
`` സോറി, അവള്‍ നീലിമ അങ്ങനെയാണ്‌. എന്നെ എപ്പോഴും സംശയമാ. താങ്ക്‌സിനു നന്ദി. എന്നല്ല പറയേണ്ടതെങ്കിലും''.
`` ഞാന്‍ ബാല. എന്റെ ഭര്‍ത്താവും ഒട്ടും മോശക്കാരനല്ല. നല്ല സംശയക്കാരനാ''.
`` അയാളെന്താണ്‌ ഒട്ടും മയമില്ലാതെ? ''.
`` കടുവയ്‌ക്കു പിന്നെ പുല്ലാങ്കുഴല്‍ വായിക്കാന്‍ പറ്റുമോ? ''.
`` കടുവയുടെ കൂടെ ഒരു മാന്‍പേട. നല്ല കോമ്പിനേഷന്‍ ''.
`` അതൊന്നും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്‌. കൊന്നുതിന്നും വരെ കൂടെക്കഴിഞ്ഞല്ലേ പറ്റൂ, മാന്‍പേടയ്‌ക്ക്‌?. ''.
`` കൊന്നു തിന്നാതെ മാക്‌സിമം നോക്കുക. അത്രയല്ലേ എനിക്കു പറയാന്‍ കഴിയൂ ''.
`` ഉപദേശത്തിനു നന്ദി ''.
`` എന്റെ പേട നല്ല ഉറക്കമാ ''.
` എങ്ങനെ സംശയക്കാരിയുടെ കൂടെ പൊറുത്തുപോവുന്നു?''.
`` സംശയം കഴിയുന്നത്ര കുറയ്‌ക്കാന്‍ ശ്രമിച്ചുകൊണ്ട്‌. അല്ലാതെ എന്തു ചെയ്യാം? ''.
`` സംശയമേ ഇല്ലാത്ത സ്‌ഥിതിയുണ്ടാക്കണം. അല്ലാതെ, ട്രെയിനില്‍ പെണ്ണുങ്ങളുടെ മൊബൈല്‍ ശരിയാക്കിക്കൊടുക്കുകയും മറ്റും ചെയ്‌തുകൊണ്ടല്ല ''.
`` അതു പിന്നെ ബാലയുടെ വിഷമസ്‌ഥിതി കണ്ടതുകൊണ്ടല്ലേ? ''.
`` ഞാനതു മനഃപൂര്‍വം സെറ്റിങ്‌സില്‍ മാറ്റം വരുത്തിവച്ചതാ ''.
`` അതെന്തിന്‌? ''.
`` ശരത്‌ അതു നന്നാക്കുമെന്നും ടെസ്‌റ്റ്‌ ചെയ്യാന്‍ മിസ്‌ഡ്‌ കോള്‍ അടിക്കുമെന്നും എനിക്കറിയാം ''.
`` അതെങ്ങനെ അറിയാം. നമ്മളാദ്യമായിട്ടു കാണുകയല്ലേ? ''.
`` എനിക്കു നിങ്ങളെ പണ്ടേ അറിയാമെന്നു പറയുന്നില്ല. എന്നാലും പണ്ടേ അറിയാമെന്ന തോന്നലാണെനിക്ക്‌. കണ്ടപ്പോഴേ ഞാനോര്‍ത്തു. പക്ഷെ, ആരാ എന്താ എന്നോര്‍ക്കാന്‍ പറ്റിയില്ല ''.
`` എനിക്കും എന്തോ മുന്‍പരിചയം തോന്നിയിരുന്നു ''.
`` കഴിഞ്ഞ ജന്മത്തില്‍ ശരത്ത്‌ എന്റെ കാമുകനായിരുന്നിരിക്കണം ''.
`` കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു മരപ്പട്ടിയായിരുന്നല്ലോ. അപ്പോഴെങ്ങനെ? ''.
`` ഞാനൊരു പെണ്‍മരപ്പട്ടിയായിരുന്നിരിക്കണം. അങ്ങനെയായാല്‍ മതിയല്ലോ. അല്ലെങ്കില്‍ അതിനും മുന്നത്തെ ജന്മത്തില്‍ ''.
`` അതില്‍ ഞാനൊരു പേരമരമായിരുന്നു ''.
`` ഞാന്‍ അതില്‍ ചുറ്റിവരിഞ്ഞു കയറിയ പടര്‍പ്പുവള്ളിയായിരുന്നിരിക്കണം. എന്തോ നല്ല പരിചയം ''.
`` എനിക്കും''..
`` പക്ഷെ, ഈ ജന്മത്തിലാണല്ലോ ശരത്തിനു പറ്റിയ കൂട്ടുകിട്ടിയത്‌ ''.
`` അതാര്‌? ''.
`` മരപ്പട്ടിക്കു കൂട്ടിന്‌ കൂടെയിരുന്നുറങ്ങാന്‍ ഒരു ഈനാംപേച്ചി ''.
ശരത്തിനു ബാലയുടെ നര്‍മബോധത്തില്‍ മനസുലഞ്ഞ്‌ ഒന്നു ചിരിക്കണമെന്നു തോന്നി. എന്നാല്‍, ബാലയുടെ ഭര്‍ത്താവ്‌ തലയുയര്‍ത്തി നോക്കിയാല്‍ അവളുടെ എസ്‌എംഎസ്‌ അയക്കല്‍ അതോടെ നില്‍ക്കാനാണു സാധ്യത. അവളുടെ ഉള്ളിലും ഒരു പൊട്ടിച്ചിരി ശ്വാസംമുട്ടി നില്‍പ്പുണ്ടെന്ന്‌ അയാള്‍ക്കു തോന്നി. നീലിമ ഒരു നിമിഷം കണ്ണുതുറന്ന്‌ അയാളെ രൂക്ഷമായി നോക്കി വീണ്ടും കണ്ണുകളടച്ചതായി അയാള്‍ക്കു തോന്നി. ഏതായാലും ബാല കൊള്ളാം എന്നൊരു കമന്റ്‌ മനസു കൊണ്ടു പാസാക്കാനേ അയാളെ അപ്പോഴത്തെ സാഹചര്യം അനുവദിച്ചുള്ളൂ. നീലിമ ഇപ്പോള്‍ കണ്ണുതുറന്നു ഭക്ഷണം കഴിക്കേണ്ട ഒരുക്കത്തിലാണ്‌. രണ്ടുദിവസത്തേക്കു വേണ്ട സാധനങ്ങള്‍ സ്‌റ്റോക്ക്‌ ചെയ്‌തിട്ടുണ്ടാവും. അതു തുറക്കുമ്പോള്‍ വല്ലാത്തൊരു മണമാണ്‌ അയാള്‍ക്കു പലപ്പോഴും അനുഭവപ്പെടാറുള്ളതെങ്കിലും. തീവണ്ടി സ്‌റ്റേഷന്‍ വിട്ടുള്ള പരക്കം പാച്ചിലാണ്‌. ഇടയ്‌ക്കു സ്‌റ്റേഷനുകളിലെത്തുമ്പോള്‍ ആള്‍ക്കാര്‍ തള്ളിക്കയറി. റി സര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റായിരുന്നതിനാല്‍ തിരക്കില്‍ നിന്ന്‌ അല്‍പ്പം ആശ്വാസമുണ്ടെങ്കിലും കമ്പാര്‍ട്ട്‌മെന്റ്‌ നിറയെ യാത്രക്കാരാണ്‌. ഇവരൊക്കെ എങ്ങോട്ടാണ്‌ ഈപോകുന്നതെന്നു പലപ്പോഴും ശരത്തിനെ വിസ്‌മയിപ്പിക്കാറുണ്ട്‌. യാത്രയുടെ നിതാന്ത ഒഴുക്കാണ്‌ എപ്പോഴും, എങ്ങോട്ടും. ആളുകള്‍ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു ഒഴുകിക്കൊണ്ടേയിരിക്കുന്നു. മനുഷ്യന്‍ നദീതീരങ്ങളില്‍ സ്‌ഥിരവാസം തുടങ്ങിയതോടെയാണു സംസ്‌കാരം ആരംഭിച്ചത്‌ എന്നായിരുന്നു അയാള്‍ താഴ്‌ന്ന ക�ാസുകളില്‍ പഠിച്ചിരുന്നത്‌. അതിപ്പോള്‍ തെറ്റിത്തുടങ്ങിയെന്നു തോന്നുന്നു. നദികളെപ്പോലെ അവരും ഒഴുകാന്‍ പഠിച്ചിരിക്കുന്നു. നീലിമ ഭക്ഷണപ്പൊതികള്‍ പലതും തുറന്നുവച്ചിരുന്നു. ശരത്തിനു വലിയ വിശപ്പൊന്നും തോന്നിയിരുന്നില്ല. നീലിമയുടെ കണ്ണുകള്‍ വെട്ടിച്ച്‌ അയാള്‍ ബാലയെ നോക്കി. എന്താ, കഴിക്കുന്നില്ലേ എന്നു ചോദിക്കുകയായിരുന്നു അവള്‍ കണ്ണുകള്‍ കൊണ്ട്‌. അവളുടെ ഭര്‍ത്താവു പുസ്‌തകം അടച്ചുവച്ചു ഭക്ഷണം കഴിക്കാന്‍ തയാറായതു പോലെ തോന്നി. അതവള്‍ക്കും മനസിലായി. കുനിഞ്ഞു സീറ്റിനടിയില്‍ നിന്നു ബാഗുകളെടുക്കവേ അവളുടെ പുറത്തെ പെട്ടെന്നു ശ്രദ്ധയില്‍ പെടാത്ത കാക്കപ്പുള്ളിയില്‍ ശരത്തിന്റെ കണ്ണുകളുടക്കി. നീലിമയുടെ കണ്ണുകളുടെ ജാഗ്രത അറിയാവുന്നതു കൊണ്ട്‌ അയാള്‍ പെട്ടെന്നു കണ്ണുകളെ പിന്നാക്കം വ�ലിച്ചു.
ഭക്ഷണം കഴിഞ്ഞതോടെ യാത്രക്കാര്‍ ഒരു മയക്കത്തിനുള്ള ഒരുക്കം കൂട്ടി. ശരത്തിനും ചെറിയ തോതില്‍ ഉറക്കം വരുന്നുണ്ടായിരുന്നു. നീലിമ താഴത്തെ ബെര്‍ത്തിലായിരുന്നു. അയാള്‍ മിഡിലിലും. ബാലയാണു നീലിമയ്‌ക്കൊപ്പം എതിര്‍വശത്തെ താഴത്തെ ബെര്‍ത്തില്‍. ശരത്ത്‌ ഏതാണ്ട്‌ ഉറങ്ങിത്തുടങ്ങിയിരുന്നു. അപ്പോള്‍ അയാളുടെ ഫോണില്‍ മെസേജ്‌ അലേര്‍ട്ട്‌ ഒരു വട്ടം മൂളി.
`` ഭക്ഷണം കഴിഞ്ഞു, ഉറക്കമായി അല്ലേ. ഈനാംപേച്ചിക്കു പറ്റിയ മരപ്പട്ടി തന്നെ ''.
`` ഉണ്ണുക, ഉറങ്ങുക എന്നതു മാത്രമായില്ലേ ജീവിതം? ''.
`` കുത്തണം, പാറ്റണം, ചേറണം, വെയ്‌ക്കണം, പിന്നെ പെറണം.. എന്നാ ഞങ്ങള്‍ക്കുള്ള പ്രമാണം ''.
`` എന്നിട്ട്‌, കൂടെ കാണുന്നില്ലല്ലോ ''.
`` അതിനുള്ള ഉത്തരവ്‌ വന്നില്ല. മുകളില്‍ നിന്നു വരണ്ടേ?. അവിടെയും കാണുന്നില്ലല്ലോ, പാല്‍ക്കുപ്പിയും തൂക്കുകട്ടിലും ''.
`` ഇവിടെ ഉത്തരവ്‌ നേരത്തേ വന്നു. നീലിമ അവളുടെ വിശുദ്ധ പാത്രം എടുത്തുകളഞ്ഞു. മുലയൂട്ടാനും താരാട്ടാനും ഒക്കെ ആര്‍ക്കു നേരം?. ലോകത്ത്‌ കാര്യങ്ങളെന്തൊക്കെ വേറെ ചെയ്യാനിരിക്കുന്നു?. അതും ശരിയല്ലേ, ഒരു തരത്തില്‍ നോക്കിയാല്‍ ''.
`` അമ്പടി ഭയങ്കരീ എന്നു പറഞ്ഞാല്‍ അധികമാകുമോ എന്തോ ''.
`` എന്തു പറഞ്ഞാലും അധികമാവില്ല. അക്കാര്യത്തില്‍ ബാല ഭാഗ്യവതിയാ ''.
`` പക്ഷെ, എങ്ങനെ അഡ്‌ജസ്‌റ്റ്‌ ചെയ്യുന്നു? ''.
`` എന്റേതു ജീവപര്യന്തമാ. ശിക്ഷയിളവിനു സാധ്യത തീരെയില്ല ''.
`` എന്റേതും ജീവപര്യന്തമാ. അതും കഠിന തടവാ ''.
`` ഇത്‌ ഉരല്‌ ചെന്നു മദ്ദളത്തോടു പറഞ്ഞതു മാതിരിയായല്ലോ? ''.
`` ഉരലിനാ പക്ഷെ, കൂടുതല്‍ പരുക്ക്‌. മദ്ദളത്തിന്‌ ഏതാണ്ടൊരു മയത്തിലാണല്ലോ? ''.
`` അത്‌ ഉരലിന്റെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ ''.
`` മദ്ദളത്തിന്റെ പക്ഷത്തുനിന്നു നോക്കുമ്പോഴോ? ''.
`` എന്നും പീഡനം തന്നെയല്ലേ. മദ്ദളത്തിന്‌ അതിലല്‍പ്പം രസിക്കാമെന്നൊരു വശമില്ലെന്നല്ല ''.
`` ഉരലിന്‌ എന്നും പങ്കപ്പാടില്ലെന്നൊരു ആശ്വാസമുണ്ട്‌, എന്നു മാത്രം ''.
പിന്നെയെപ്പോഴോ അവര്‍ ഉറങ്ങിപ്പോയിരുന്നു. യാത്രക്കാരെല്ലാം ശരിയായ ഉറക്കത്തിലേക്കു വീണുപോയ ഏതോ അവസരത്തില്‍. ഇടയ്‌ക്ക്‌ ഉറക്കം വിട്ട ശരത്ത്‌ ബാലയെ നോക്കിക്കൊണ്ടു കിടന്നു. എവിടെയാണു ശരിക്കും ഈ യുവതിയെ കണ്ടത്‌ എന്നെത്ര വട്ടം ആലോചിച്ചിട്ടും ഓര്‍മ കിട്ടുന്നില്ല. സാരി പുതച്ച്‌ ഒരു ഉരല്‍ കിടക്കുന്നു എന്നോര്‍ത്തപ്പോള്‍ അയാള്‍ അല്‍പ്പം ശബ്‌ദത്തില്‍ തന്നെ ചിരിച്ചു. അതാരെയൊക്കെയുണര്‍ത്തിയെന്ന്‌ അയാള്‍ക്കു നിശ്‌ചയമില്ലായിരുന്നു. അയാള്‍ കണ്ണുകളടച്ചു വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു. അപ്പോള്‍ വീണ്ടും അയാളുടെ ഫോണ്‍ മെസേജ്‌ അലേര്‍ട്ട്‌ ശബ്‌ദിച്ചു. പയ്യെ ഉമ്മ വയ്‌ക്കുന്നതു പോലെയായിരുന്നു അത്‌. അത്രയും മൃദുവായി.
`` എന്താ ആലോചിക്കുന്നത്‌? ''.
`` രണ്ടു പേര്‍ തടവു ചാടുന്നതിനെപ്പറ്റിയാ ''.
`` ജീവപര്യന്തം തടവില്‍ നിന്നു ചാടാന്‍ പറ്റുമോ? ''.
`` ചാടിയിട്ടോ? ''.
`` തടവില്‍ നിന്നു ചാടിയല്ലോ എന്നൊരു ആശ്വാസമുണ്ടായിരിക്കില്ലേ? ''.
`` അതു സ്വാതന്ത്ര്യമായി തോന്നുമോ? ''.
`` എന്താ, ഇല്ലാതെ. തടവും പാറാവുമൊന്നുമില്ലെങ്കില്‍ സ്വാതന്ത്ര്യം തന്നെയല്ലേ? ''.
`` ആണോ? ''.
`` എന്താ, സംശയം? ''.
`` ജീവിതത്തിന്റെ ജീവപര്യന്തം ചാടാന്‍ എളുപ്പമല്ല. ചാടിക്കഴിഞ്ഞാലും ചാടുന്നത്‌ മറ്റൊരു തടവിലേക്കാണെങ്കിലോ? ''.
`` അതു നമ്മള്‍ തന്നെ തീരുമാനിച്ചെടുക്കുന്ന തടവല്ലേ? ''.
`` അതുകൊണ്ടെന്താ വ്യത്യാസം? ''.
`` വ്യത്യാസമുണ്ട്‌. അതു തടവല്ല, സ്വാതന്ത്ര്യമാണെന്നു വിശ്വസിച്ചാല്‍ പോരേ?.''. അവളുടെ എഴുത്തിനു വല്ലാത്തൊരു നിശ്‌ചയദാര്‍ഢ്യം വന്നതുപോലെ ശരത്തിനു തോന്നി.
`` എന്ന്‌ ഇപ്പോഴും വിശ്വസിച്ചാല്‍ പോരെ? ''.
`` ഏതു നേരവും പാറാവും ഇരുമ്പുവാതിലുകളും മതിലുകളും ഉണ്ടാവുമ്പോള്‍ അങ്ങനെ വിശ്വസിച്ചതു കൊണ്ട്‌ എന്താ കാര്യം? ''.
`` ജീവപര്യന്തം തടവു ചാടണമെന്നുണ്ടോ, ബാലയ്‌ക്ക്‌? ''.
`` ഒപ്പം ചാടാമോ ?. ഒറ്റയ്‌ക്കെങ്ങനെ സമൂഹത്തിന്റെ തടവിലേക്ക്‌? ''.
`` എല്ലാം ആലോചിച്ചാണോ? ''.
`` അതേ ''.
`` എനിക്കിപ്പോള്‍ നിന്നെ ഉമ്മ വയ്‌ക്കാന്‍ തോന്നുന്നു ''.
`` എന്റെ ഭാഗ്യം. ഞാനത്‌ എന്റെ നെഞ്ചത്തു വയ്‌ക്കുന്നു''.
`` പണ്ടു നാരായണി വച്ചതു പോലെ. എന്നാലും ഊരും പേരും അറിയാത്ത ഒരാളെ എങ്ങനെ നീ വിശ്വസിക്കുന്നു? ''.
`` എനിക്കു നിന്നെ യുഗങ്ങളായി അറിയാമെന്നു ഞാന്‍ പറഞ്ഞിരുന്നില്ലേ?. എല്ലാം അറി
ഞ്ഞിട്ടെന്താ കാര്യം, ജീവപര്യന്തം തടവിലാണെങ്കില്‍? ''.
`` എങ്കില്‍ നമുക്കു ഈ ജീവിതത്തിന്റെ തടവു ചാടാം, ബാല. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിയുമ്പോള്‍ വൈകുന്നേരം നമ്മള്‍ ചിത്രാവതി പാലത്തിനു മീതെയെത്തും. വളരെ പതുക്കെയേ പാലത്തിനു മുകളില്‍ തീവണ്ടി നീങ്ങുകയുള്ളൂ. അപ്പോള്‍ ആരുമറിയാതെ പുഴയിലേക്കു ചാടണം. യാത്രക്കാരെല്ലാം ഉറക്കത്തില്‍ നിന്നുണര്‍ന്നുള്ള പാതിമാന്ദ്യത്തിലായിരിക്കും. ആരും ശ്രദ്ധിക്കില്ല. ചാടാന്‍ തയാറുണ്ടോ?. പുഴക്കരയില്‍ മുക്കുവരുടെ ഒരു ഗ്രാമമുണ്ട്‌. അവിടെ നമ്മെ പുറംലോകം തിരിച്ചറിയില്ല ''.
`` ചാടാന്‍ തയാറുണ്ട്‌. അല്ലാതെ ജീവിതത്തിന്റെ ഈ തടവില്‍ നിന്നു മോചനമില്ലെന്ന്‌ എനിക്കറിയാം, ശരത്ത്‌. പക്ഷെ, ഒരു പ്രശ്‌നമുണ്ട്‌ ''.
`` അതെന്ത്‌? ''.
`` എനിക്കു നീന്താനറിയില്ല ''.
`` കച്ചിത്തുരുമ്പായി ഞാനില്ലേ? ''.
`` ഉണ്ട്‌. അതെനിക്കറിയാം. എന്നാലും ''.
`` നിന്നെ കരക്കെത്തിച്ചാല്‍ പോരെ? ''.
`` മതി. എന്നെ കരക്കെത്തിക്കുമോ?. ''.
`` കരക്കെത്തിക്കാം. നീയെന്നോടൊപ്പം നീന്തിയാല്‍ മതി. നീയൊരു പുഴമത്സ്യമായി ഒഴുക്കിനെതിരെ നീന്തും ബാല. പക്ഷെ, ഒരു പ്രശ്‌നമുണ്ട്‌. മീന്‍പിടിത്തക്കാര്‍ വലയെറിയുന്നുണ്ടെങ്കില്‍ അവര്‍ നിന്നെ ഒരു സ്വര്‍ണമത്സ്യമെന്നു കരുതി വലയിലാക്കും ''.
`` അയ്യോ, എന്നിട്ട്‌? ''.
`` അവരുടെ മുക്കുവരാജാവിനു കാഴ്‌ചവയ്‌ക്കും ''.
`` രാജാവെന്തു ചെയ്യും? ''.
`` നിന്നെ വേള്‍ക്കും. പുതിയ മുക്കുവ രാജ്‌ഞിയാക്കും ''.
`` നീയതു കണ്ടുനില്‍ക്കുമോ? ''.
`` ഞാന്‍ കറുത്തമ്മാ, കറുത്തമ്മാ എന്നു പാടി പുഴക്കരയിലൂടെ ഉഴറി നടക്കും ''.
`` പരീക്കുട്ടിക്ക്‌ രാജാവിനോട്‌ ഏറ്റുമുട്ടി എന്നെ വീണ്ടെടുക്കാന്‍ പാടില്ലേ? ''.
`` നമ്മളെ രക്ഷിച്ച ആളുകളോട്‌ എങ്ങനെ പോരടിക്കാന്‍ പറ്റും? ''.
`` എന്നെ വിട്ടുതരണമെന്നു രാജാവിനോടു ചോദിക്കണം ''.
`` വിട്ടുതന്നില്ലെങ്കില്‍? ''.
`` ഞാന്‍ രാജാവിന്റെ പട്ടമഹിഷിയെന്ന തടവും ചാടും ''.
`` എന്നിട്ട്‌? ''.
`` നമ്മള്‍ പുഴയിലൂടെ തിരിച്ചുനീന്തി ചിത്രാവതിപ്പാലത്തിനു മുകളിലൂടെ തീവണ്ടി പതുക്കെ പോകുമ്പോള്‍ അതില്‍ ചാടിക്കയറും. രക്ഷപ്പെടും ''.
`` അതിനു നിനക്കു നീന്താനറിയില്ലല്ലോ? ''.
`` നീ കൂടെയുണ്ടല്ലോ? ''.
`` എന്റെ വാലും ചിറകുമെല്ലാം അതിനോടകം അവര്‍ ഛേദിച്ചുകളഞ്ഞിട്ടുണ്ടാവില്ലേ? ''.
`` മുക്കുവരാജ്‌ഞിയെന്ന നിലയില്‍ ഞാന്‍ മത്സ്യങ്ങളോടു നിന്നെ തോളിലേറ്റി ചിത്രാവതിപ്പാലത്തിലെത്തിക്കാന്‍ ആജ്‌ഞാപിക്കും ''.
`` അവരെന്നെ അവരുടെ കൂട്ടത്തില്‍ കൂട്ടി മത്സ്യമാക്കിക്കളഞ്ഞാലോ?''.
`` ഞാന്‍ നിന്നെ ചൂണ്ടയില്‍ കോര്‍ത്തെടുക്കും''.
`` നിന്നെ ഞാന്‍ അതിനു മുന്നേ ഒരു മത്സ്യമാക്കി മാറ്റും. എന്നിട്ടു വെള്ളത്തിനു താഴെ നമ്മുടെ പായല്‍ക്കൊട്ടാരത്തിലേക്കു ചെകിള പിടിച്ചു നടത്തും''.
`` ഞാന്‍ വന്നില്ലെങ്കിലോ?''.
`` ഞാനെന്നാല്‍ മത്സ്യത്തിന്റെ തടവും ചാടും. നോക്കിക്കോ''.
`` അങ്ങനെയൊന്നും വേണ്ടിവരില്ല, പൊന്നേ. ഞാന്‍ നിന്നെ മുക്കുവ രാജാവിന്‌ ഒറ്റുകൊടുക്കും. അയാള്‍ നിന്നെ എന്നെന്നേക്കുമായി എന്റെ തടവിലിടും. നിനക്കൊരിക്കലും ചാടാന്‍ തോന്നാത്ത തടവ്‌ ''.
`` അപ്പോള്‍ പറഞ്ഞതു പോലെ.. ''.
`` ഉവ്വ്‌. ചിത്രാവതിപ്പാലത്തിനു മുകളില്‍....''.
`` ഇനിയൊരിക്കലും നമ്മള്‍ പരസ്‌പരം എഴുതില്ല''.
`` എഴുതേണ്ട ആവശ്യമില്ല''.
`` തീവണ്ടി പതുക്കെയാവുമ്പോള്‍ നമ്മള്‍ ആരും ശ്രദ്ധിക്കാതെ പുഴയിലേക്കു ചാടുന്നു''.
`` അതേ, രണ്ടു കരിയിലകള്‍ പോലെ''.
`` അല്ലെങ്കില്‍ രണ്ടു കിളിത്തൂവലുകള്‍ പോലെ''.
`` അതുമല്ലെങ്കില്‍ തീവണ്ടിയുടെ കൊമ്പില്‍ നിന്നടര്‍ന്നുവീണ രണ്ടു പരാഗങ്ങള്‍ പോലെ''.
`` അപ്പോള്‍ നിന്റെ കാണ്ടാമൃഗത്തിനെ പിന്നെയാര്‌ നോക്കും''.
`` ആരെങ്കിലും നോക്കട്ടെ. നിന്റെ ഈനാംപേച്ചിയെ?''.
`` അവള്‍ സ്വയം നോക്കിക്കൊള്ളും. അല്ലെങ്കില്‍ അവര്‍ പരസ്‌പരം നോക്കട്ടെ''.
`` അതു നമ്മുടെ ബാധ്യതയല്ല. നമ്മുടെ ബാധ്യത സ്വന്തം തടവു മാത്രാണ്‌''.
`` അതേ''.

ചിത്രാവതിപ്പുഴയ്‌ക്കു മീതെ തീവണ്ടി കടന്നുപോവുന്നത്‌ യാത്രക്കാരാരും ശ്രദ്ധിക്കാറില്ല. തീവണ്ടിയൊന്നു പതുക്കെയാവുന്നത്‌ ആരെങ്കിലും ശ്രദ്ധിച്ചാലായി. പലപ്പോഴും അതുണ്ടാവാറില്ല. തൊട്ടുമുന്നിലെ സ്‌റ്റേഷനില്‍ നിന്നു കയറുന്ന മാങ്ങാക്കച്ചവടക്കാരികള്‍ യാത്രക്കാരുടെ ശ്രദ്ധയെ കൈയിലെടുത്തിട്ടുണ്ടാവും. ഉറക്കം തെളിഞ്ഞ മന്ദതയിലായിരിക്കും കൂടുതല്‍ പേരും. ചിത്രാവതി യാത്രക്കാരുടെ മനസില്‍ ഒരിക്കലും അടയാളപ്പെടുത്താറില്ല. പാലം കഴിഞ്ഞു കയറുന്നത്‌ ഒരു തുരങ്കത്തിലേക്കാണ്‌. പെട്ടെന്നു തുരങ്കം വരുന്നതിലുള്ള അസ്വസ്‌ഥത പലര്‍ക്കും തോന്നാറുള്ളതുമാണ്‌. അതുകൊണ്ടു പുഴയിലേക്കു ചാടുന്നത്‌ ആരുടേയും ശ്രദ്ധയില്‍ പെട്ടെന്നുവരില്ല. തുരങ്കത്തിലേക്കു കയറുന്നതുകൊണ്ട്‌ സംശയം തീര്‍ക്കാനും പറ്റില്ല, ആരെങ്കിലും ചാടിയോ എന്ന്‌. ചിത്രാവതിപ്പാലം അടുത്തുവരുന്നതോടെ ബാലയുടെ മനസില്‍ ഒരു തടവുചാട്ടത്തിന്റെ പരിഭ്രമം മിടിച്ചുതുടങ്ങിയത്‌ ശരത്ത്‌ മനസിലാക്കി. അയാളുടെ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നുപോയിരുന്നു. എന്നാല്‍, ചിത്രാവതിപ്പാലമെത്തുന്നതിനു മുമ്പു തന്നെ തീവണ്ടി വേഗം കുറച്ചത്‌ എന്തിനാണെന്ന്‌ ആശ്‌ചര്യപ്പെടുകയായിരുന്നു അയാള്‍. പാലമെത്തുന്നതിനും അര കിലോമീറ്റര്‍ മുമ്പുതന്നെ തീവണ്ടി ഒരു ഞരക്കത്തോടെ നിന്നതും അയാള്‍ പുറത്തേക്കിറങ്ങി. അപ്പോഴേക്കും പല യാത്രക്കാരും പുറത്തെത്തിക്കഴിഞ്ഞിരുന്നു. യാത്രക്കാരുടെ അങ്കലാപ്പിനും ആകാംക്ഷയ്‌ക്കും ആരും മറുപടി നല്‍കിയിരുന്നില്ല. ബാലയുടെ മനസില്‍ വന്യമായ ഏതോ പ്രാര്‍ഥന കത്തിത്തിളച്ചു തുടങ്ങിയിരുന്നു. ബാലയുടെ ഭര്‍ത്താവ്‌ ഇതൊന്നും ശ്രദ്ധിക്കാതെ പുസ്‌തകത്തില്‍ തന്നെയായിരുന്നു. നീലിമ ഏതാണ്ടൊരു മയക്കത്തിലും. എന്നാല്‍ ഇടയ്‌ക്കു കണ്ണു തുറന്നു നോക്കി. തീവണ്ടി നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടു പുറത്തേക്കു നോക്കി. ഒന്നും മനസിലാവാത്തതു പോലെ വീണ്ടും കണ്ണുകള്‍ പാതിയടച്ചു മയക്കത്തിനായി കാത്തു. ചിത്രാവതിപ്പാലത്തില്‍ വച്ചു തീവണ്ടി മറിക്കാനായിരുന്നു ഏതോ തീവ്രവാദി ഗ്രൂപ്പിന്റെ പദ്ധതി. പാളം തകര്‍ന്നിട്ടുണ്ട്‌. നേരത്തേ തീവണ്ടി പോയിക്കഴിഞ്ഞ ഉടനെയായിരുന്നു സ്‌ഫോടനം. പാളം നന്നാക്കിക്കൊണ്ടിരിക്കുന്നു. തീവണ്ടി ഉടന്‍ പുറപ്പെടും. ഇത്രയും വിവരങ്ങളാണ്‌ ശരത്തിനനു കിട്ടിയത്‌.
എന്നാല്‍, തീവണ്ടി പുറപ്പെട്ടപ്പോള്‍, അയാളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടു പാലത്തില്‍ നിറയെ പാളം നന്നാക്കുന്ന ജോലിക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ എല്ലാവരും ജാഗ്രതയിലായിരുന്നു. പാലത്തിനു താഴെ മീന്‍പിടുത്തക്കാര്‍ വള്ളങ്ങളുമായി തിക്കിത്തിരക്കുന്നുണ്ടായിരുന്നു. ആള്‍ക്കു നടക്കാവുന്ന വേഗത്തില്‍ തീവണ്ടി പാളത്തിലൂടെ ഇഴഞ്ഞുനീങ്ങി. ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ശരത്ത്‌ മൊബൈല്‍ ഫോണ്‍ വെള്ളത്തിലേക്ക്‌ എറിഞ്ഞുകളഞ്ഞു. പാലം തീരുന്നതിനു മുമ്പ്‌ ബാലയും അങ്ങനെ ചെയ്‌തിരുന്നു. പാലം പിന്നിട്ടപ്പോള്‍, തീവണ്ടി തുരങ്കത്തിനുള്ളിലേക്കു വേഗം കൂട്ടിയെടുത്തു കഴിഞ്ഞിരുന്നു. വേറേതോ ലോകത്തിലേക്കുള്ള ഒരു തുരങ്കം പോലെ അതു തോന്നിച്ചു.




*********